Friday

എന്റേത്‌ എന്റേതെന്ന്
ഓർമ്മപ്പെടുത്തലുകളില്ല;

നിന്റേത്‌ നിന്റേതെന്ന
ഓർമ്മകൾ മാത്രം

Thursday

തത്തകൾ കൊത്തുന്നപോലെ ഉമ്മകൾ -
എന്റെ ചുണ്ടിൽ നിന്ന്
നിന്റെ ഓർമ്മകളിലേക്ക് ;-)

ചുണ്ടേ ചുണ്ടേ
നീ ഉമ്മകളെ പെറ്റുകൂട്ടുക.
എന്നെ നിന്റെ അവസാനത്തെ കുഞ്ഞാക്കുക.

നിന്നിലേക്ക്
വഴിയടയാളമാകാത്ത
ദു:ഖത്തിന്റെ ചിഹ്നങ്ങളൊക്കേയും
മായ്ച്ചു കളഞ്ഞേക്കണം,
ഒരു വിരല്‍ പാടുപോലുമില്ലാതെ.
ചില ഉമ്മകളിൽ
മിന്നലിലെന്നവണ്ണം
വിറച്ചുപോകും;
ചിലതിൽ
വേനലിലെന്നവണ്ണം
കത്തിച്ചുവക്കും.
ചില ഉമ്മകൾ
ഓർത്തുവയ്ക്കാനുള്ളതല്ല ;
ഉള്ളുരുകും വണ്ണം
പൊള്ളിപ്പോകാനുള്ളതാണു.
ഓർമ്മപ്പെടുത്തലുകളില്ല
ആവർത്തനമില്ല
പരിഭവങ്ങളില്ല ;
പകരം
നിന്നിലേക്കുള്ള
യാത്രകള്‍
ഒത്തുചേരലുകൾ
ചേർത്തണയ്ക്കലുകൾ
മാത്രം.
ചില നേരങ്ങളിൽ തൊട്ടാവാടിപ്പടർപ്പായും
ചിലപ്പോൾ  പൂത്തുലഞ്ഞ്‌
ചുകന്ന
ചെമ്പരത്തിക്കാടായും മാറിപ്പോകുന്നു
എന്നിലെ പ്രണയം.

ചിലപ്പോൾ
എന്നിൽ നിന്ന് നിന്നിലേക്ക്‌
അറ്റമില്ലാത്തൊരു മഴവില്ല് വഴി.
ചിലപ്പോൾ
ഒളിച്ചിരിക്കാനൊരു
മയിൽപ്പീലിക്കണ്ണ് .

കാത്തിരുന്നാലുമെത്താത്തൊരു മഴ.
കുടപിടിച്ചൊപ്പം നിഴൽ വീഴ്‌ ത്തിയൊരു വേനൽക്കാലം.


Wednesday

അന്യോന്യം ജീവിതം പകർന്ന് പകർന്ന്
മരണമില്ലാതായ്‌ പോകുന്ന രണ്ടുപേർ
പുനർജ്ജന്മങ്ങളെ കുറിച്ച്‌ പറയുന്നു.

പ്രണയമേ
നീ മാത്രം ഞങ്ങളുടെ ഇടയിൽ
ഓരോനിമിഷവും പുനർജ്ജനിക്കുന്നു;
ഞങ്ങളുടെ ജീവിതമാകുന്നു.

Saturday

അനേകമനേകം
ഏകപക്ഷിയമായ
യാത്രപറച്ചിലുകളും
മടങ്ങിവരവുകളും
സാധ്യമായ
എന്റെ പ്രണയം!


ഏത് മായാജാലമാണ്
എന്നെ
വീണ്ടും വീണ്ടും
നിന്നിലേക്കെത്തിക്കുന്നത്?

എനിയ്ക്ക് പറഞ്ഞു തരൂ :
എന്റെ ജീവിതത്തെ എന്നിൽ പിടിച്ചു നിർത്താൻ
അതെനിയ്ക്ക് ആവശ്യമായ് വരും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌