Thursday

 ഓർമ്മ ഒരു മുറി കൂടാത്ത ഞരമ്പാണ് .. 

നീ തന്ന മുറിവ് ..

നീ തന്ന നോവിന്റെ ഓർമ്മയെന്ന എന്നിലെയാ മുറികൂടാതെ ഞരമ്പ്....

Tuesday

 ഇരിയ്ക്കാൻ ഇടമില്ലാത്തത് കൊണ്ട്

നിൽക്കേണ്ടി വരുന്ന ഒരാൾ
നൃത്തം ചെയ്യുന്നത് പോലെ -
എഴുതുന്നു;
വീണ്ടും വീണ്ടും
എഴുതുന്നു.

 മഴയൊരു പലതട്ടുള്ള പാർപ്പിടമാണ്-

ഓരോ മുറിയിലുമുണ്ടാകും

ഒറ്റയ്ക്ക്
ഒരാളെങ്കിലും.

മഴ
സങ്കടമെന്ന് പേരുള്ള
ആ പിരിയൻഗോവണിയാണ്.
കരച്ചിലുകളുടെ ഡി എൻ എ.

പച്ചമീൻ മണമുള്ള ഒരു പകൽ -
പൂച്ചയെപ്പോലെ
മഴയെത്തുന്നു …

Monday

 നാർസിസസ്,

ജലാശയത്തെ എന്ന പോലെ

എന്റെ എഴുത്തുകളിലേക്ക്
ഞാൻ നോക്കുന്നു.
എന്റെ ശ്വാസം നിലയ്ക്കുമ്പോൾ

ഭാഷയിൽ

ഒരു ചെമ്പരത്തിയെങ്കിലും
ചുവന്നു പൂവിടുമായിരിക്കും.

 ഒരു പാതിയിൽ

പ്രണയഭ്രമണം.

മറുപാതിയിൽ

ധ്യാനബുദ്ധൻ.

 മനുഷ്യരുടെ രാവുകൾ.

പച്ചയായ ശലഭജീവിതം.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌