Monday

 ചില ശബ്ദങ്ങളുടെ 

ചില കാഴ്ചകളുടെ - അതിൽ ചില നിറങ്ങളുടെ-

നിറയെ തമ്മിൽ മിണ്ടിപ്പറയാനുണ്ടെന്ന തോന്നലിന്റെ- 

കരയിൽ 

അളക്കാനാവാത്ത സമയമത്രയും ഒന്നിച്ചിരുന്ന് 

ഒന്നും മിണ്ടാതെ 

മടങ്ങിപ്പോകാറുള്ള രണ്ട് പേരിൽ ഒരാൾ.

 നമുക്ക് നമ്മെത്തന്നെ മുളപ്പിച്ചു കിട്ടുന്ന വാക്കുകൾ ഭൂമിയിലെമ്പാടും കുഴിച്ചിടേണ്ടെ, അതിലൊറ്റത്തരി മണ്ണുപോലും സ്വന്തമാണെന്ന് പറയാൻ കഴിയില്ലെങ്കിലും.

.

 നിനക്ക് നിന്റേതെന്നത് പോലെ തോന്നും, 

എനിക്ക് എന്നെക്കുറിച്ച്  എഴുതാനുള്ളതെല്ലാം.

 എഴുതണം..

എഴുതി നിറയ്ക്കണം...
എന്നെ..
നിന്നെ..
നമുക്ക് പ്രിയപ്പെട്ടതിനെ,
നമ്മുടെ അപ്രിയങ്ങളെ.

 ഒറ്റ എന്ന് പേരുള്ള ഒരു ഭൂഖണ്ഡം- 

ഭൂമിയിൽ മനുഷ്യർ തിങ്ങിപ്പാർക്കുന്നിടം 

 അസ്തമനം ഒരുവളെ 

സൂര്യകാന്തിയാക്കുന്നു.

കാത്തിരിപ്പെന്ന 

വിത്തിനുള്ളിലെടുത്തുവെച്ച 

അവളുടെ 

അനേകം പകലുകൾ.

 ഒരിയ്ക്കൽ പച്ചയായിരുന്നതിന്റെ അനേകം ഓർമ്മകൾ.

Thursday

 പ്രാണന്റെ പച്ചയിലിറ്റി വീഴുന്നുണ്ട് 

മഴയെന്നൊരു വാക്കിൻ തുള്ളി.

Wednesday

 മഴയെ കേൾക്കുമ്പോൾ മിണ്ടാതിരിക്കാനാകാത്ത പച്ച എന്ന് എനിക്ക് പേര് .

Tuesday

  ഈ നിമിഷം 

അല്ലെങ്കിൽ അടുത്ത നിമിഷം 

അല്ലെങ്കിൽ അതിനടുത്ത നിമിഷം  

ചിലത് 

നാം തമ്മിൽ 

മിണ്ടിപ്പറയുമായിരിക്കും.

ഇല്ല 

കാത്തിരിക്കുന്നൊന്നുമില്ല

ആരേയും -


ഹൃദയമെന്ന പക്ഷി 

അത് അനുസരിക്കില്ല എങ്കിലും 

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌