Wednesday

ഒറ്റചുംബനത്തിൽ
നീയെന്ന
ഉന്മാദങ്ങളുടെ
പെട്ടകമേറ്റുന്ന
പ്രവാചകനാകുന്നു.
എന്റേതെന്ന്
ഞാനുറപ്പിച്ച വരികൾ
എനിക്ക് മുൻപേ
നീയെഴുതുന്നു.
എന്നെ
നിന്റെ ഹൃദയത്തിന്റെ
മോഷ്ടാവാക്കുന്നു.
ഏതോ ജന്മത്തിൽ
നാം കോർത്തെടുത്ത ചുണ്ടുകളുടെ ഓർമ്മ
എന്നിൽ
നാമസങ്കീർത്തനങ്ങളാകുന്നു.
ഈ ജന്മമെന്ന
അപരിചിത ആരാധനാലയത്തിൽ
നിശബ്ദം
തൊഴുകൈകളോടെ നിൽക്കുന്നു.

നിന്റെ മൗനമെന്ന ഏറ്റവും നിശ്ചലമായ ഊയലിൽ..


നിന്റെ പ്രണയമെന്ന പ്രവാചകനാക്കുന്നു.
ഏകാകിയെന്ന് ആൾക്കൂട്ടം
എനിക്ക് വഴിമാറുന്നു.
മൗനത്തിന്റെ ഭാഷ
എന്റെ കേൾവിക്കാരെ തിരഞ്ഞു കണ്ടെത്തുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌