അറിയുമോ?
കടലുറങ്ങുന്ന
കൊട്ടാരത്തിനടിയിൽ
ഒരു കാണാക്കാടുണ്ട്.
കാട്ടിനാഴത്തിൽ
വെളളാങ്കല്ലുപ്പൂക്കളുണ്ട്.
കടലുറങ്ങുമ്പോൾ
ചിറകുകൾ മുളച്ച
മീനുകൾ
മിന്നാമിന്നികളാകാറുണ്ട്.
എന്നിട്ടോ?
എന്നിട്ടാ മിന്നാമീനുകൾ
ഒരു ചെറുചിറകുകാറ്റു കൊണ്ടുപോലും
ഒച്ച വയ്ക്കാതെ
നക്ഷത്രങ്ങളിൽ ചെന്നിരുന്ന്
കണ്ട് നിൽക്കാറുണ്ട്.
എന്നിട്ടോ?
എന്നിട്ടോർമ്മയുടെ
സൂര്യോദയങ്ങളിൽ
കടലിലേക്കൂർന്ന് വീണ്
വീണ്ടും
മീനുകളായ്
നൃത്തം ചവുട്ടാറുണ്ട്.
അറിയുമോ?
കടലിന്റെ
വിരലുകൾ നീളെ
ആ മീൻകൊത്തലുകളാണെന്ന്.
ഓരോ തിരയിലുമുണ്ട്
ഓരോ പ്രാണന്റെ
മീൻപിടച്ചിലുകളെന്ന്.
കടലുറങ്ങുന്ന
കൊട്ടാരത്തിനടിയിൽ
ഒരു കാണാക്കാടുണ്ട്.
കാട്ടിനാഴത്തിൽ
വെളളാങ്കല്ലുപ്പൂക്കളുണ്ട്.
കടലുറങ്ങുമ്പോൾ
ചിറകുകൾ മുളച്ച
മീനുകൾ
മിന്നാമിന്നികളാകാറുണ്ട്.
എന്നിട്ടോ?
എന്നിട്ടാ മിന്നാമീനുകൾ
ഒരു ചെറുചിറകുകാറ്റു കൊണ്ടുപോലും
ഒച്ച വയ്ക്കാതെ
നക്ഷത്രങ്ങളിൽ ചെന്നിരുന്ന്
കൺനിറയെ
കടലുറക്കംകണ്ട് നിൽക്കാറുണ്ട്.
എന്നിട്ടോ?
എന്നിട്ടോർമ്മയുടെ
സൂര്യോദയങ്ങളിൽ
കടലിലേക്കൂർന്ന് വീണ്
വീണ്ടും
മീനുകളായ്
നൃത്തം ചവുട്ടാറുണ്ട്.
അറിയുമോ?
കടലിന്റെ
വിരലുകൾ നീളെ
ആ മീൻകൊത്തലുകളാണെന്ന്.
ഓരോ തിരയിലുമുണ്ട്
ഓരോ പ്രാണന്റെ
മീൻപിടച്ചിലുകളെന്ന്.