Thursday

ഞാൻ പുസ്തകങ്ങൾ പൂട്ടിവെച്ച വേനല്ക്കാലങ്ങൾ.
എനിക്ക് മഷി നിറയ്ക്കാനില്ലാതിരുന്ന മഴക്കാലങ്ങൾ;

എന്റെ മഷിപ്പേനകൾ.
എന്റെ പുസ്തകങ്ങൾ.

മഴയിൽ ഒഴുകിപ്പോകുന്ന
മഷികൊണ്ടെഴുതിയ പ്രണയപുസ്തകം
ചോദിച്ചു വന്നവൾ ആരായിരുന്നു?

അവൾ
ഏത് മഴയെ ഉള്ളിലൊളിപ്പിച്ച മേഘമായിരുന്നു?
അവളിലെ വാക്കുകളിലെത്ര മഴവില്ലുകളായിരുന്നു?
ഞാനല്ലാതെ ഏത് വെയിലാണ്
ആ മഴവില്ലാദ്യം കാണേണ്ടത്?
ഞാനല്ലാതെ ഏത് മഴയിലാണവൾ
ആദ്യം മഷിപോലെ പടരേണ്ടത്?
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌