Saturday

ഇത്
ഞാൻ
നീയായ്
മാറുന്നയിടം.

നിന്റെ
ഉമ്മകളെക്കുറിച്ചുള്ള
ഓർമ്മകളാണ്‌
ഞാൻ
നിന്നെക്കുറിച്ച്
ആവർത്തിച്ചെഴുതുന്ന കവിത ;-)

Monday

‘ഇതാ
പ്രണയത്താൽ
ബന്ധനസ്ഥരായവർ’
എന്ന്
നമ്മെ ആരും അടയാളപ്പെടുത്തരുത്!

പകരം,
‘ഇതാ
പ്രണയത്താൽ
സ്വതന്ത്രരാക്കപ്പെട്ടവർ’
എന്ന് വിസ്മയിക്കണം.

പ്രപഞ്ചം
" ഇതാ
 എന്നിലൂടെ വന്ന
കാലഭേദങ്ങളില്ലാത്ത 
സ്വതന്ത്രരായ
സഞ്ചാരികളെന്ന് "
നമ്മെ
പേർവിളിയ്ക്കണം.

Saturday

സ്നേഹം പങ്കുവയ്ക്കാനല്ലാതെ മറ്റെന്തിനാണ്‌!
സ്നേഹം നിഷേധിക്കാൻ തോന്നുന്നതിനേക്കാൾ നിർഭാഗ്യം മറ്റെന്താണ്‌!


അങ്ങനെ ആവർത്തിച്ച്  ആവർത്തിച്ച്
സ്നേഹത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ,
അത് നമ്മുടെ അരികിലെത്തും.
നാം എത്തിപ്പെടുന്നിടങ്ങളിൽ നമ്മെ കാത്ത് നില്ക്കും.തനിച്ചായിപ്പോകുന്ന യാത്രകളിൽ
തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കാൻ കൂടെയെത്തും.
ആരിലൂടെയെങ്കിലും അതിന്റെ അടയാളങ്ങൾ നമ്മളിൽ പതിയും.
നിഷേധിക്കാൻ കഴിയാതെ നമ്മെ അതിന്റെ ഭാഗമാക്കും.
സ്നേഹിക്കാൻ ,സ്നേഹിക്കപ്പെടാൻ കാരണങ്ങൾആവർത്തിച്ച്  ആവർത്തിച്ച്
നമ്മുടെ അരികിലെത്തും.
നീ എന്റെ പ്രപഞ്ചകേന്ദ്രവും
എനിയ്ക്കു ചുറ്റും
ഭ്രമണം ചെയ്യുന്ന ആകാശഗോളവുമായിരിക്കുന്നു.


നമുക്കിടയിൽ ചിലരുണ്ട്, മായാജാലക്കാർ.
അവർ,
കേൾക്കണമെന്നാഗ്രഹിച്ച വാക്കുകളെ പറയില്ലെന്നുറപ്പിച്ച നേരത്ത് പറഞ്ഞുകളയും.
പറയാനാഗ്രഹിച്ച വാക്കുകളെ നമ്മുടെ ഓർമ്മയിൽ നിന്നേ മായ്ച്ചു കളയും.
പറഞ്ഞ വാക്കുകളെ കേൾവിയിലെത്തുന്നതിനു മുൻപേ മാറ്റിക്കളയും
എങ്കിലും
എനിക്കും നിനക്കുമിടയിൽ ഇത്രയും വാക്കുകൾ പറഞ്ഞുപോകാനിടയാക്കിയ മായാജാലക്കാരൻ ആരാണ്‌?

Thursday


ഞാനൊരു പുഴുവായ് ജനിച്ച്
പൂമ്പാറ്റയായ്
നിന്നിൽ ചിറക് വിടർത്തുന്നു!

പരസ്പരം പകുത്തെടുത്ത്
ചെമ്പട്ടുടുത്ത്
മരമായ്
നിന്റെ യാത്രകളിൽ തണൽ നീട്ടുന്നു.

മേഘമായ് വന്ന്
നിന്നിൽ
മഴയായ് പെയ്യുന്നു.

ഉറങ്ങാതെ
നിന്നിൽ സ്വപ്നമായ് കാവലിരിക്കുന്നു.

നിന്നിലെ പ്രണയത്തിനു ചുറ്റിലും
എന്റെ
 ഭ്രമണം തുടരുന്നു.
പ്രണയത്തിന്റെ
കൽക്കണ്ടത്തരികളിൽ
കൈലാസമെന്നപോൽ
നിന്നിൽ ധ്യാനിച്ചിരിക്കുന്നു
പ്രാണന്റെ
കുഞ്ഞനുറുമ്പുകൾ.
എന്തുകൊണ്ടാണ്‌ സഞ്ചാരീ 
എന്നിലെ വഴികൾ 
നീ മറന്നു പോകുന്നത്??
നിന്റെ എല്ലാ യാത്രകളും 
നിന്നിലേക്കു മാത്രമാണ്‌.

വെറുതെയല്ല നിനക്ക്
പ്രണയമേ പ്രണയമേ എന്ന്
വിലപിയ്ക്കേണ്ടി വരുന്നത് !

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌