Saturday

 "ഞാൻ ആരെന്ന് ആര് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുവോ അവൾ മാത്രം അതറിയുന്നതിലെ ആനന്ദം"  എന്ന വരിയികളിൽ ഒരു കവിതയുണ്ട്.

നിന്റെ കത്തിൽ ആ കവിത ഞാൻ കണ്ടെടുക്കുന്നു.

 എഴുത് 

എന്ന് നീ പറയുന്നു.


അക്ഷരംപ്രതി

അത് ഞാൻ  അനുസരിക്കുന്നു.

Thursday

 എഴുത്ത് എന്നാൽ ഫോസിൽ പോലെ 

എന്നോ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്നതിലേക്കുള്ള അടയാളങ്ങൾ.


മുന്നൊരുക്കങ്ങൾ യാതൊന്നുമില്ലാതെ 

നാം 

ഭൂമിയിൽ പാർക്കാനെത്തുന്നു.

അവിചാരിതമായൊരിക്കൽ 

പ്രണയത്തിന്റെ മുറികളിൽ 

കയറിച്ചെല്ലുന്നു-




ജീവപര്യന്തം തടവിലാകുന്നു.


 നീ വരുന്നു.

ഒന്നോ രണ്ടോ വാക്കുകൾ മിണ്ടുന്നു.

ഞാൻ വീണ്ടും
സ്നേഹത്തെക്കുറിച്ച് എഴുതിത്തുടങ്ങുന്നു.

Monday


സ്‌ക്രീൻ ഷോട്ടുകൾ 

എന്ന് (മാത്രം) പേരിടാവുന്ന എഴുത്തുകൾ- ഓർമ്മകളും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌