നർത്തകിയിൽ നിന്ന്
പ്രാണൻ പകുത്തെടുത്തെടുക്കാനാകാത്ത
ഒരു ചിലങ്കയുടെ തണുപ്പിൽ,
ചുവടുകൾ നിലച്ചു പോയ ഒരാൾ
ഉറഞ്ഞുപോകുന്നു.
സ്വരസ്ഥാനങ്ങൾ മറന്നുപോയ ഒരാൾ,
കേൾക്കുന്ന ഈണത്തിന്റെ
കടലാഴത്തിൽ
ദിശ തെറ്റിയ നാവികനാകുന്നു.
ഈ ഭാരമെല്ലാം ചിറകുകളിൽ വഹിക്കുന്ന ഒരാൾ,
പറക്കാൻ അനുവദിക്കുന്ന സ്നേഹത്തിൽ
വാതിലുകളില്ലാത്ത കൂട് കെട്ടി പാർക്കുന്നു.
അയാൾ വാക്കുകളിൽ
പ്രാണവായു തേടുന്നു,
ഓരോ എഴുത്തിലും
ഒരുവട്ടം ജീവിയ്ക്കുന്നു.
പ്രാണൻ പകുത്തെടുത്തെടുക്കാനാകാത്ത
ഒരു ചിലങ്കയുടെ തണുപ്പിൽ,
ചുവടുകൾ നിലച്ചു പോയ ഒരാൾ
ഉറഞ്ഞുപോകുന്നു.
സ്വരസ്ഥാനങ്ങൾ മറന്നുപോയ ഒരാൾ,
കേൾക്കുന്ന ഈണത്തിന്റെ
കടലാഴത്തിൽ
ദിശ തെറ്റിയ നാവികനാകുന്നു.
ഈ ഭാരമെല്ലാം ചിറകുകളിൽ വഹിക്കുന്ന ഒരാൾ,
പറക്കാൻ അനുവദിക്കുന്ന സ്നേഹത്തിൽ
വാതിലുകളില്ലാത്ത കൂട് കെട്ടി പാർക്കുന്നു.
അയാൾ വാക്കുകളിൽ
പ്രാണവായു തേടുന്നു,
ഓരോ എഴുത്തിലും
ഒരുവട്ടം ജീവിയ്ക്കുന്നു.