Sunday

പല പുഴകൾ
ഒഴുകിയ
മേഘമെന്നവണ്ണം നീ
എന്നിലേക്ക് വന്നു.

നെറ്റിത്തടത്തിലെ അസ്തമന സൂര്യനെ ഉമ്മവെച്ചു.

നിന്റെ കണ്ണുകളിലൂടെ
ആകാശത്തിലെ എന്നതുപോലെ
ഞാൻ തുഴഞ്ഞു.

നിന്നിലാണെന്റെ ഉദയമെന്ന്
ചുണ്ടുകളിൽ
ഉമ്മകൾ കൊണ്ട് മുദ്രവെച്ചു.

എന്റെ പ്രണയമേ എന്ന്
ഞാനടയാളപ്പെടുത്തുന്നവനേ

നിന്നാല്‍ എഴുതപ്പെടുന്നു
എന്നിലെ സ്വകാര്യങ്ങള്‍ !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌