വേനലിൽ ഞാൻ മിക്കപ്പോഴും മഴയെ സ്വപ്നം കാണാറുണ്ടായിരുന്നു.
ഒരു കാട്ടിൽ ഏറുമാടത്തിലിരുന്ന് മഴ കാണുന്നത്.
മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് വെളുത്ത കൊറ്റികൾ പറന്നു തുടങ്ങുന്ന നേരം.
പിന്നെ കുറേ പരുന്തുകൾ.
പരശതം കാക്കകൾ.
പേരറിയാത്ത വേറേയും പക്ഷികൾ.
തൂവലുകൾ ചിറകുകളായി
ചിറകുകൾ പക്ഷികളായി
ആകാശം നിറയുമ്പോൾ മഴ തുടങ്ങും.
മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് വെളുത്ത കൊറ്റികൾ പറന്നു തുടങ്ങുന്ന നേരം.
പിന്നെ കുറേ പരുന്തുകൾ.
പരശതം കാക്കകൾ.
പേരറിയാത്ത വേറേയും പക്ഷികൾ.
തൂവലുകൾ ചിറകുകളായി
ചിറകുകൾ പക്ഷികളായി
ആകാശം നിറയുമ്പോൾ മഴ തുടങ്ങും.
പിന്നെ ഒരുപാട് ഇലകൾ.
വൃക്ഷങ്ങൾ തോറും കാറ്റും ഇലകളും ഇലയരികുകളും ഇലവിടവുകളും ഇലയനക്കങ്ങളും മാത്രം.
പിന്നെ ഇലനിറത്തിലൊരു മഴയും.
വൃക്ഷങ്ങൾ തോറും കാറ്റും ഇലകളും ഇലയരികുകളും ഇലവിടവുകളും ഇലയനക്കങ്ങളും മാത്രം.
പിന്നെ ഇലനിറത്തിലൊരു മഴയും.
എനിയ്ക്ക് അമ്മയെ കാണണമെന്ന് തോന്നുന്നു.
എന്നെ തനിച്ചാക്കിയെന്ന് ഈ മഴ അഹങ്കരിയ്ക്കുന്നുണ്ടോ?
ഈ ഭൂമിയിൽ തന്നെ ആരുമില്ലെന്ന് എനിയ്ക്ക് തോന്നുന്നതെന്തുകൊണ്ടാണ്??
എവിടേയോ
എവിടേയോ
ഏതോകാലത്തിൽ
ഞാൻ മാത്രമെന്ന്....