Wednesday

പലപ്പോഴും പിന്നേയും പിന്നേയും കണ്ടിട്ടുണ്ട്:

പാതിരയ്ക്ക്
മഴ നനഞ്ഞോടി വന്ന ട്രെയിൽ നിന്നിറങ്ങുന്ന നീ;


മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾക്കിടയിൽ
 ഉമ്മകൾക്ക് മീതേ
 പെയ്തു തീരാത്ത
 മഴ..

നീലപ്പച്ച നിറം.
മണം, ചെമ്പകപ്പൂവിന്റെ.
ഒറ്റക്കൊലുസ്.


പതുക്കെ പതുക്കെ മേഘങ്ങൾ തെളിഞ്ഞ ആകാശം .
നിലാവ്.
ഒരു മായാജാലത്തിലെ എന്നപോലെ അവിടെയിവിടെ ഒന്നുകഴിഞ്ഞ് ഒന്നായി തെളിയുന്ന നക്ഷത്രങ്ങൾ..


അങ്ങനെ ഒരു ആകാശത്തിനു ചുവട്ടിലേക്കാണ്‌ യാത്രപറഞ്ഞ് മറയുന്നത്....
പിരിയുമ്പോൾ ആലിംഗനത്തിന്റെ ചൂടുകൊണ്ട് ചുകന്നു പോകുന്നു വാകകൾ.
മഴയ്ക്കുമാത്രമായ വേനലും..

ഒന്നുമൊന്നും പറയാതെ ,
ഒന്നുമൊന്നും പറഞ്ഞ് തീർക്കാതെ,
വാക്കുകൾകൊണ്ട് നിറഞ്ഞു പോകുന്ന മനസ്സ്..
മൗനം കൊണ്ട് നിറഞ്ഞു പോകുന്ന വാക്കുകൾ...

നീ
ഏറ്റവും തെളിച്ചമുള്ള കണ്ണാടി!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌