നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്കിപ്പോഴും
എന്നെ
തിരഞ്ഞു പോകാൻ
ഒരിടമില്ലാത്തത്.
എന്നെ വിളിയ്ക്കാൻ
എനിയ്ക്കൊരു പേരില്ലാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ മാത്രമായ്
എനിയ്ക്ക്
കാടും കടലും നിറയ്‌ക്കേണ്ടി വന്നത്.
മനസ്സിലല്ലാതെ
മറ്റൊരു മഴയിലും
ഞാൻ
നനയാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ ആകാശം
ഒരു ജനൽ ചതുരമായതും
എന്റെ കിളികൾക്ക് കൂടുകെട്ടാൻ
മരച്ചില്ലകളില്ലാതെ പോയതും.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഞാൻ വരച്ച പൂമ്പാറ്റകൾക്ക്
പൂക്കളിലെത്താൻ
കഴിയാതെ പോയത്.
സൂര്യനെന്നും ഒരേ കോണിൽ
ചുവന്ന് കത്തിയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
കറുത്ത ചായം പടർന്ന
ചുവരാണ്
രാത്രി എന്ന്
ഞാൻ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ ഭൂപടങ്ങൾ ഇല്ലാതെ പോയത്.
ഞാൻ
വാതിലുകൾ തുറക്കാതിരുന്നതും
വഴി തിരയാതിരുന്നതും.
അപരിചിതമായ ഒരു ഭാഷയുടെ
അതിഥിയായ് ഞാൻ മാറിപ്പോയത്.
എന്നിലെ നഗരങ്ങൾ
പകലിലും ഉറങ്ങിപ്പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ രാവിനും പകലിനും
ഒരേ നിറമായത്.
ഋതുഭേദമില്ലാത്തൊരു താഴ്‌വാരമെന്നിൽ
ഉറഞ്ഞുകിടക്കുന്നത്.
എന്നിലെ സമുദ്രങ്ങളിൽ
മീനുകൾ തുഴയാത്തത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്ക് ഒരു പൂവിന്റെ മുഖവും
പക്ഷിയുടെ പേരും
ഇല്ലാതെ പോയത്.
എനിയ്ക്കൊരു
നദിയുടെ
കാറ്റിന്റെ
കാടിന്റെ
മേൽവിലാസം ഇല്ലാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഈ ജന്മത്തിലും ഞാൻ
പുനർജന്മങ്ങളെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്കിപ്പോഴും
എന്നെ
തിരഞ്ഞു പോകാൻ
ഒരിടമില്ലാത്തത്.
എന്നെ വിളിയ്ക്കാൻ
എനിയ്ക്കൊരു പേരില്ലാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ മാത്രമായ്
എനിയ്ക്ക്
കാടും കടലും നിറയ്‌ക്കേണ്ടി വന്നത്.
മനസ്സിലല്ലാതെ
മറ്റൊരു മഴയിലും
ഞാൻ
നനയാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ ആകാശം
ഒരു ജനൽ ചതുരമായതും
എന്റെ കിളികൾക്ക് കൂടുകെട്ടാൻ
മരച്ചില്ലകളില്ലാതെ പോയതും.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഞാൻ വരച്ച പൂമ്പാറ്റകൾക്ക്
പൂക്കളിലെത്താൻ
കഴിയാതെ പോയത്.
സൂര്യനെന്നും ഒരേ കോണിൽ
ചുവന്ന് കത്തിയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
കറുത്ത ചായം പടർന്ന
ചുവരാണ്
രാത്രി എന്ന്
ഞാൻ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
നനവ് പടർന്ന് മാത്രം
നിറം പകരുമ്പോഴവിടെ
നിലാവ് ഒഴുകിയത്.
എന്നിൽ ഭൂപടങ്ങൾ ഇല്ലാതെ പോയത്.
ഞാൻ
വാതിലുകൾ തുറക്കാതിരുന്നതും
വഴി തിരയാതിരുന്നതും.
അപരിചിതമായ ഒരു ഭാഷയുടെ
അതിഥിയായ് ഞാൻ മാറിപ്പോയത്.
എന്നിലെ നഗരങ്ങൾ
പകലിലും ഉറങ്ങിപ്പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ രാവിനും പകലിനും
ഒരേ നിറമായത്.
ഋതുഭേദമില്ലാത്തൊരു താഴ്‌വാരമെന്നിൽ
ഉറഞ്ഞുകിടക്കുന്നത്.
എന്നിലെ സമുദ്രങ്ങളിൽ
മീനുകൾ തുഴയാത്തത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്ക് ഒരു പൂവിന്റെ മുഖവും
പക്ഷിയുടെ പേരും
ഇല്ലാതെ പോയത്.
എനിയ്ക്കൊരു
നദിയുടെ
കാറ്റിന്റെ
കാടിന്റെ
മേൽവിലാസം ഇല്ലാതെ പോയത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഈ ജന്മത്തിലും ഞാൻ
പുനർജന്മങ്ങളെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നത്.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്