വാക്കുകൾ തുന്നിയെടുക്കുന്ന
ഒരുവളോടൊപ്പമായിരുന്നു
ഇന്നലെ ഉറക്കം.
ജനലുകളില്ലാത്ത ഒറ്റമുറിയുടെ
വാതിൽ തുറന്ന്
അവൾ അകത്തേയ്ക്ക് ക്ഷണിച്ചു.
എവിടെയാണ് നീ പറഞ്ഞ
നക്ഷത്രങ്ങളും ആകാശവും?
അവളാ കൂട് വിളക്ക് അല്പമൊന്നുയർത്തി.
പതുക്കെപ്പറഞ്ഞു:
ഇതാണാ തെളിച്ചമുള്ള വെളിച്ചം.
എന്നാലെവിടെയാണ്
നീ പാർത്ത പച്ചമരങ്ങൾ?
ചായമടർന്ന ചുവരിൽ വിരലോടിച്ചവൾ
പതുക്കെപ്പറഞ്ഞു:
ഇവിടെ.
നിഴലാണെന്ന് തോന്നും.
പക്ഷേ കണ്ണടച്ചാൽ
തണുപ്പുള്ള തണൽ.
എന്നാൽ പ്രാണനേ
നിന്റെ പ്രണയി ആരെന്നെങ്കിലും എന്നോട്..
അവളാ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
മഞ്ഞൾ നിറം.
കൊത്തമല്ലിയുടെ മണം.
പതുക്കെപ്പറഞ്ഞു:
മറ്റാര്!
ഞാൻ തന്നെ!!
എന്നിലെ പ്രണയവും പ്രണയിയും
ഞാൻ തന്നെ!!
മടിയിൽ കിടന്ന്
കേണു:
ഓമനേ,
നീ വാക്കുകളോട് ചെയ്യുന്നത് എന്റെ ഉടലിനോടും,
ഓരോ കോശങ്ങളും
ഓരോ അക്ഷരങ്ങളെന്നുറപ്പിച്ച്
അത്ര ലാളിച്ച് ...
ബാക്കിയാവുന്നു,
പ്രണയാക്ഷരങ്ങളിൽ
അതിശയിപ്പിക്കുന്നൊരു
ചിത്രത്തുന്നൽ.
ഒരുവളോടൊപ്പമായിരുന്നു
ഇന്നലെ ഉറക്കം.
ജനലുകളില്ലാത്ത ഒറ്റമുറിയുടെ
വാതിൽ തുറന്ന്
അവൾ അകത്തേയ്ക്ക് ക്ഷണിച്ചു.
എവിടെയാണ് നീ പറഞ്ഞ
നക്ഷത്രങ്ങളും ആകാശവും?
അവളാ കൂട് വിളക്ക് അല്പമൊന്നുയർത്തി.
പതുക്കെപ്പറഞ്ഞു:
ഇതാണാ തെളിച്ചമുള്ള വെളിച്ചം.
എന്നാലെവിടെയാണ്
നീ പാർത്ത പച്ചമരങ്ങൾ?
ചായമടർന്ന ചുവരിൽ വിരലോടിച്ചവൾ
പതുക്കെപ്പറഞ്ഞു:
ഇവിടെ.
നിഴലാണെന്ന് തോന്നും.
പക്ഷേ കണ്ണടച്ചാൽ
തണുപ്പുള്ള തണൽ.
എന്നാൽ പ്രാണനേ
നിന്റെ പ്രണയി ആരെന്നെങ്കിലും എന്നോട്..
അവളാ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
മഞ്ഞൾ നിറം.
കൊത്തമല്ലിയുടെ മണം.
പതുക്കെപ്പറഞ്ഞു:
മറ്റാര്!
ഞാൻ തന്നെ!!
എന്നിലെ പ്രണയവും പ്രണയിയും
ഞാൻ തന്നെ!!
മടിയിൽ കിടന്ന്
കേണു:
ഓമനേ,
നീ വാക്കുകളോട് ചെയ്യുന്നത് എന്റെ ഉടലിനോടും,
ഓരോ കോശങ്ങളും
ഓരോ അക്ഷരങ്ങളെന്നുറപ്പിച്ച്
അത്ര ലാളിച്ച് ...
എന്തൊരു വേഗമായിരുന്നു
ആ വിരലുകൾക്ക്!
ഹൃദയത്തോട് ചേർത്ത്ബാക്കിയാവുന്നു,
പ്രണയാക്ഷരങ്ങളിൽ
അതിശയിപ്പിക്കുന്നൊരു
ചിത്രത്തുന്നൽ.