Wednesday


ഞാനെന്ന ഒറ്റ ദ്വീപിലെ കവിയാണ് നീയെന്ന
കവിതയിലെ സപ്തവര്‍ണ്ണങ്ങള്‍:

ഒരുമ്മയാല്‍ നീയൊരിരട്ട ചെമ്പരത്തിയായ്
ചുവന്നു വിടര്‍ന്നെന്ന മഹാത്ഭുതം!
വെയില്‍ ചാഞ്ഞനിറത്തിലൊരു
പിരിയന്‍ ഗോവണി
ഒന്നിച്ചൊരു നിഴലാക്കിയ വിസ്മയം!
എല്ലാനിറങ്ങളിലും പൊട്ടു തൊട്ട ശലഭമായ്
കൊടുമുടികള്‍ തിരഞ്ഞു പറന്ന കൗതുകം!
ആകാശവുമാഴിയുമാഴങ്ങളും
തിരഞ്ഞ യാത്രയില്‍,
മറന്നുപോയ താഴ്വാരങ്ങളുടെ
വാര്‍ന്നുപോയ നദികളുടെ
ഉപേക്ഷിക്കപ്പെട്ട സാമ്രാജ്യങ്ങളുടെ
നിറഭേദമില്ലാത്ത സങ്കടം!

നിന്റെ കവിതയിലെ ചായപെന്‍സിലുകള്‍
ഇങ്ങനെ അടയാളപ്പെടുത്താമെന്നിരിക്കെ

വേനലില്‍ മുളച്ച്
പൂത്ത് ചുവന്ന്
മഞ്ഞയായ് കൊഴിഞ്ഞ
പച്ചമരമേ

എന്റെ ഓര്‍മ്മക്കാലത്തിന്റെ ഭൂപടങ്ങള്‍
നീ വരച്ചുവെച്ച ചുമരെവിടെ?
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌