ഓരോ പ്രഭാതത്തിലും
നിന്നിലേക്ക് വാതിൽ തുറക്കുന്നു.
ആകാശത്തിൽ നീ വരച്ചിട്ട
കാട്ടുമുയലിനെ
തൊപ്പിവെച്ച സൈക്കിളോട്ടക്കാരനെ
ചുണ്ടിൽ കോർത്ത്
പക്ഷിയാകുന്നു.
പക്ഷെ
എനിക്കറിയില്ല
ഞാൻ കൂട് വെച്ച് പാർത്ത ചില്ല
എവിടെയെന്ന്.
എനിക്കറിയില്ല
എന്റെ മരം വളരുന്ന മരം
ഏത് മണ്ണിലെന്ന്.
എനിക്കറിയില്ല
വഴിയിൽ
പൂത്ത താഴ്വാരങ്ങളുണ്ടോ എന്ന്,
ഉറുമ്പുകൂട്ടങ്ങൾ മധുരം വിളമ്പുന്നുണ്ടോ എന്ന്,
എല്ലാ നിറങ്ങളിലും പട്ടങ്ങൾ
നിന്നെ വിരലെത്തി പിടിക്കുന്നുവോ എന്ന്.
എനിക്കറിയില്ല
നിന്നിലേക്ക് എത്ര ദൂരമെന്ന്.
നീ
നീ മാത്രമാകുന്നത്
ഏത് ഋതുവിലെന്ന്.
കാണെ കാണെ
കാണാത്തൊരു മഴയിൽ
കൺ നിറഞ്ഞ്
കടലോളം നനഞ്ഞ്
എന്റെ സൂര്യൻ തിരിച്ചുപോകുന്നു.
കാണെ കാണെ
നീ വരച്ച ചിത്രങ്ങൾ മാഞ്ഞു പോകുന്നു.
അത്രമേൽ അപരിചിതരെന്ന
കള്ളം മാത്രം
നമുക്കിടയിൽ ബാക്കിയാകുന്നു.
നിന്നിലേക്ക് വാതിൽ തുറക്കുന്നു.
ആകാശത്തിൽ നീ വരച്ചിട്ട
കാട്ടുമുയലിനെ
തൊപ്പിവെച്ച സൈക്കിളോട്ടക്കാരനെ
ചുണ്ടിൽ കോർത്ത്
പക്ഷിയാകുന്നു.
പക്ഷെ
എനിക്കറിയില്ല
ഞാൻ കൂട് വെച്ച് പാർത്ത ചില്ല
എവിടെയെന്ന്.
എനിക്കറിയില്ല
എന്റെ മരം വളരുന്ന മരം
ഏത് മണ്ണിലെന്ന്.
എനിക്കറിയില്ല
വഴിയിൽ
പൂത്ത താഴ്വാരങ്ങളുണ്ടോ എന്ന്,
ഉറുമ്പുകൂട്ടങ്ങൾ മധുരം വിളമ്പുന്നുണ്ടോ എന്ന്,
എല്ലാ നിറങ്ങളിലും പട്ടങ്ങൾ
നിന്നെ വിരലെത്തി പിടിക്കുന്നുവോ എന്ന്.
എനിക്കറിയില്ല
നിന്നിലേക്ക് എത്ര ദൂരമെന്ന്.
നീ
നീ മാത്രമാകുന്നത്
ഏത് ഋതുവിലെന്ന്.
കാണെ കാണെ
കാണാത്തൊരു മഴയിൽ
കൺ നിറഞ്ഞ്
കടലോളം നനഞ്ഞ്
എന്റെ സൂര്യൻ തിരിച്ചുപോകുന്നു.
കാണെ കാണെ
നീ വരച്ച ചിത്രങ്ങൾ മാഞ്ഞു പോകുന്നു.
അത്രമേൽ അപരിചിതരെന്ന
കള്ളം മാത്രം
നമുക്കിടയിൽ ബാക്കിയാകുന്നു.