ഒരു പകൽ മുഴുവൻ
പ്രണയമെന്ന നഗരത്തിലൂടെ നടന്ന്
ഇരുട്ടിൽ
നാം തിരിച്ചു വരുന്നു.
കൈകളിൽ നോക്കി
വച്ചുമാറിപ്പോയ വിരലുകൾ എന്ന്
കണ്ടുപിടിയ്ക്കുന്നു.
വാക്കുകളുടെ വേലിയിറക്കത്തിൽ
നാം നടന്നു ചെന്ന
പേരില്ലാത്തുരുത്തിൽ
ഉമ്മകളുടെ കുടിൽ കെട്ടിപ്പാർത്തത്
ഓർത്തെടുക്കുന്നു.
ഒരു പകൽ മുഴുവൻ
ഒന്നിച്ചിരുന്ന്
വറ്റിച്ചുവറ്റിച്ച
വാക്കുകളുണ്ട് ഉള്ളിൽ.
ഇന്ന് രാത്രിയിൽ
ഭൂമിയെ പൊതിയുന്ന മഴയ്ക്ക്
എന്റെ പേരാണ് ;
കാറ്റിന്
നിന്റെ മണവും.
പ്രണയമെന്ന നഗരത്തിലൂടെ നടന്ന്
ഇരുട്ടിൽ
നാം തിരിച്ചു വരുന്നു.
കൈകളിൽ നോക്കി
വച്ചുമാറിപ്പോയ വിരലുകൾ എന്ന്
കണ്ടുപിടിയ്ക്കുന്നു.
വാക്കുകളുടെ വേലിയിറക്കത്തിൽ
നാം നടന്നു ചെന്ന
പേരില്ലാത്തുരുത്തിൽ
ഉമ്മകളുടെ കുടിൽ കെട്ടിപ്പാർത്തത്
ഓർത്തെടുക്കുന്നു.
ഒരു പകൽ മുഴുവൻ
ഒന്നിച്ചിരുന്ന്
വറ്റിച്ചുവറ്റിച്ച
വാക്കുകളുണ്ട് ഉള്ളിൽ.
ഇന്ന് രാത്രിയിൽ
ഭൂമിയെ പൊതിയുന്ന മഴയ്ക്ക്
എന്റെ പേരാണ് ;
കാറ്റിന്
നിന്റെ മണവും.