ചില ഒൻപത് മണി നേരത്ത്
ദീപ്തി നവാളും ഫാറൂഖ് ഷേയ്‌ഖുമാകും
ചില രാവിലകളിൽ
ശോഭയും വേണു നാഗവള്ളിയും.
പുസ്തകങ്ങളെടുക്കും.
പരിചയമില്ലാത്ത ക്യാംപസ് എന്ന
പരിഭ്രമമുണ്ടാകില്ല.
നാമവിടെ മുൻപേ പഠിച്ചവർ തന്നെയാകും.
അവരുടെ കണ്ണുകളും ചുണ്ടുകളും
അണിഞ്ഞിട്ടുണ്ടല്ലോ.
ആ പാട്ടുകളെല്ലാം മ്യൂട്ട് ചെയ്ത്
അവിടെയെല്ലാം നടക്കും.
ഉച്ചവെയിൽ കൊള്ളും.
മരങ്ങളെ കരയിക്കും.
ലൈബ്രറിയിൽ ഒളിച്ചിരിയ്ക്കും.
ക്ലാസ് മുറികളെ ഉമ്മവയ്ക്കും.
വൈകുന്നേരം തിരക്കുപിടിച്ച ബസ്സിന്റെ
വാതിൽക്കൽ നിന്ന്
കൈകൾ വീശി
കാറ്റിലേക്ക് മടങ്ങിപ്പോകും.
ദീപ്തി നവാളും ഫാറൂഖ് ഷേയ്‌ഖുമാകും
ചില രാവിലകളിൽ
ശോഭയും വേണു നാഗവള്ളിയും.
പുസ്തകങ്ങളെടുക്കും.
പരിചയമില്ലാത്ത ക്യാംപസ് എന്ന
പരിഭ്രമമുണ്ടാകില്ല.
നാമവിടെ മുൻപേ പഠിച്ചവർ തന്നെയാകും.
അവരുടെ കണ്ണുകളും ചുണ്ടുകളും
അണിഞ്ഞിട്ടുണ്ടല്ലോ.
ആ പാട്ടുകളെല്ലാം മ്യൂട്ട് ചെയ്ത്
അവിടെയെല്ലാം നടക്കും.
ഉച്ചവെയിൽ കൊള്ളും.
മരങ്ങളെ കരയിക്കും.
ലൈബ്രറിയിൽ ഒളിച്ചിരിയ്ക്കും.
ക്ലാസ് മുറികളെ ഉമ്മവയ്ക്കും.
വൈകുന്നേരം തിരക്കുപിടിച്ച ബസ്സിന്റെ
വാതിൽക്കൽ നിന്ന്
കൈകൾ വീശി
കാറ്റിലേക്ക് മടങ്ങിപ്പോകും.