Thursday

ലോകത്തിന് മുഴുവൻ
കുതിച്ചു പായാൻ
വേഗതമുള്ള മോട്ടോറുകൾ പതിച്ചു കിട്ടുമ്പോഴും
നമ്മുടെ ജീവിതം മാത്രം
കരക്കെത്താതെ
ആ പഴയ കാറ്റുവഞ്ചിയായ്
മഴയും കാറ്റും  കയവും തിരയും കടന്നുലയുന്നത് എന്തെന്ന് ഓർത്തിരിക്കെ
ആ വഞ്ചിയുടെ തുഞ്ചത്ത് അവൾ- നിനക്ക് പ്രിയപ്പെട്ടവൾ-
നിന്റെ
അഴുക്കുകളെ
അലച്ചിലുകളെ
വിയർപ്പിനെ
വെയിലിനെ
ഓർമ്മകളെ
മനുഷ്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ എല്ലാം
ചേർത്തണച്ചു
നെറുകയിൽ
ഉമ്മ വെച്ച്
ഉമ്മ വെച്ച്
നാലു കണ്ണുകൾ
നാലു സമുദ്രങ്ങളാക്കുന്ന
നിശബ്ദമായ നിമിഷങ്ങൾ..
രണ്ടിതളായ് പൊട്ടിവിടരാൻ
അനേകം സംവത്സരങ്ങൾ താണ്ടിയതിന്റെ കിതപ്പ് മാറാത്തൊരു വിത്ത്
ഒറ്റത്തുള്ളി മഴ കൊണ്ട്
ഒരു കൊടുങ്കാടായ്
പടർന്നു പൊങ്ങുന്നത് പോലെ
ഒരു പ്രണയം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌