മേടത്തിൽ കൊന്നമരത്തെക്കുറിച്ചും
മെയ്‌മാസത്തിൽ ഗുൽമോഹറുകളെക്കുറിച്ചും
മൺസൂണിൽ മുളങ്കാടുകളെക്കുറിച്ചും
എഴുതുന്നു.
എല്ലാം നിന്റെ പേരുകളെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
നിന്റെ മറവിയുടെ ശിശിരത്തിൽ
സദാ ഇലകൊഴിഞ്ഞു വിറയ്ക്കുന്ന മരമായ ഞാൻ
എന്നെ അടയാളപ്പെടുത്തേണ്ട കൊടുങ്കാടിനെ
പിന്നെ എങ്ങനെ വരച്ചു വരയ്ക്കാനാണ്!
മെയ്‌മാസത്തിൽ ഗുൽമോഹറുകളെക്കുറിച്ചും
മൺസൂണിൽ മുളങ്കാടുകളെക്കുറിച്ചും
എഴുതുന്നു.
എല്ലാം നിന്റെ പേരുകളെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
നിന്റെ മറവിയുടെ ശിശിരത്തിൽ
സദാ ഇലകൊഴിഞ്ഞു വിറയ്ക്കുന്ന മരമായ ഞാൻ
എന്നെ അടയാളപ്പെടുത്തേണ്ട കൊടുങ്കാടിനെ
പിന്നെ എങ്ങനെ വരച്ചു വരയ്ക്കാനാണ്!