ഒറ്റയ്ക്ക് ഒരു പക്ഷി വേനലിനെ കേൾക്കുന്നു.
ഒറ്റയ്ക്ക്.
ഒന്നും മിണ്ടാതെ
ചിറകൊട്ടും അനക്കാതെ
കൊക്ക് വിടർത്താതെ.
കണ്ട് നിൽക്കെ
ഞാൻ നിന്നെ ഓർക്കുന്നു.
ഒന്നും മിണ്ടാതെയിരുന്നിട്ടും
നിന്നെ
കേൾക്കുന്നു.
ചിറകനക്കാതെയും
നിന്റെയടുത്തെത്തുന്നു.
കൊക്കു വിടർത്താതെ
നിന്റെ ചുണ്ടുകളെ തൊടുന്നു.
ഒറ്റയ്ക്ക്
എന്ന വാക്കിന്
പ്രണയത്തിൽ
എത്ര വാതിലുകളാണ്.