Sunday

എന്തിനെന്നില്ലാത്തൊരു മഴ.
ഒരുപാട് ഓര്‍മ്മകള്‍.
എന്നെ സ്നേഹിച്ചവരെ കണ്ടു,
എന്നെ നഷ്ടപ്പെടരുതേ എന്ന് ആഗ്രഹിച്ചവരെ.

എവിടെയായിരുന്നു നീയെന്ന് കലഹം കാണിച്ചു.

ഒരു കുടചൂടിയുണ്ടാക്കിയൊരിത്തിരി തണലിലായിരുന്നെന്ന് പറഞ്ഞു:
കാറ്റ് ദിശകാട്ടിയ ഒരിടത്ത്,
നിലാവ് പുഴയായ് ഒഴുകിയ ഒരിടത്ത്,
ഗന്ധര്‍വ്വന്‍മാരില്ലാത്ത ഒരാല്‍മരത്തില്‍.

ചിലര്‍ കരഞ്ഞു.
ചിലര്‍ സ്നേഹകുരുക്കുകളില്‍ കെട്ടിയിട്ടു.

കടന്നുവരവറിയിക്കാന്‍ ഒറ്റമണിക്കൊലുസും,
സന്ദേശങ്ങള്‍ കൊടുത്തയക്കാന്‍ തൂവല്പേനയും,
എന്നെയറിയാന്‍ ലോഹക്കണ്ണാടിയും,
അവരില്‍ മറന്നുവെച്ചു.

എന്നേയും മറന്നു, യാത്രകളും!

മഴയോടുള്ള അവസാനത്തെ വാക്ക്
ഒരു മടങ്ങിപ്പോക്കിന്റേതാകണം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌