പ്രണയത്തിരകളിൽ
കപ്പൽ ഛേദം വന്ന
നാവികരുടെ നാവുകൾ
കാണാക്കവിതകളുടെ
കടൽച്ചുഴികൾ.
ഉമ്മവയ്‌ക്കവേ
പാതിയടർന്നുപോയ ചുണ്ടുകളിൽ
കഥകളുടെ
വേലിയേറ്റങ്ങൾ.
ഹൃദയപ്പെരുക്കങ്ങൾ
നിറഞ്ഞ
ശംഖുകൾ.
തിരകളെടുത്ത
വിരലനക്കങ്ങൾ.
ഓർമ്മകളുടെ ചൂണ്ടക്കൊളുത്തിൽ
അസംഖ്യം പ്രാണനുകളുടെ
മീൻ പിടച്ചിലുകൾ.
ഉള്ളിൽ
എല്ലാം നിറച്ച് നീലിച്ച
കടലെന്നാണ്
ഒന്ന് സ്വസ്ഥമായി
ഉറങ്ങിയിട്ടുള്ളത്?
കപ്പൽ ഛേദം വന്ന
നാവികരുടെ നാവുകൾ
കാണാക്കവിതകളുടെ
കടൽച്ചുഴികൾ.
ഉമ്മവയ്‌ക്കവേ
പാതിയടർന്നുപോയ ചുണ്ടുകളിൽ
കഥകളുടെ
വേലിയേറ്റങ്ങൾ.
ഹൃദയപ്പെരുക്കങ്ങൾ
നിറഞ്ഞ
ശംഖുകൾ.
തിരകളെടുത്ത
വിരലനക്കങ്ങൾ.
ഓർമ്മകളുടെ ചൂണ്ടക്കൊളുത്തിൽ
അസംഖ്യം പ്രാണനുകളുടെ
മീൻ പിടച്ചിലുകൾ.
ഉള്ളിൽ
എല്ലാം നിറച്ച് നീലിച്ച
കടലെന്നാണ്
ഒന്ന് സ്വസ്ഥമായി
ഉറങ്ങിയിട്ടുള്ളത്?