Friday

പ്രണയത്തിരകളിൽ
കപ്പൽ ഛേദം വന്ന
നാവികരുടെ നാവുകൾ
കാണാക്കവിതകളുടെ
കടൽച്ചുഴികൾ.
ഉമ്മവയ്‌ക്കവേ
പാതിയടർന്നുപോയ ചുണ്ടുകളിൽ
കഥകളുടെ
വേലിയേറ്റങ്ങൾ.
ഹൃദയപ്പെരുക്കങ്ങൾ
നിറഞ്ഞ
ശംഖുകൾ.
തിരകളെടുത്ത
വിരലനക്കങ്ങൾ.
ഓർമ്മകളുടെ ചൂണ്ടക്കൊളുത്തിൽ
അസംഖ്യം പ്രാണനുകളുടെ
മീൻ പിടച്ചിലുകൾ.

ഉള്ളിൽ
എല്ലാം നിറച്ച് നീലിച്ച
കടലെന്നാണ്
ഒന്ന് സ്വസ്ഥമായി
ഉറങ്ങിയിട്ടുള്ളത്?

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌