ഒരു കഥ പറയാം.
ഒരിയ്ക്കലൊരു അടക്കാക്കിളി നഗരത്തിലെത്തി.
മഞ്ഞവെയിലുള്ള ഒരു പകലിൽ.
നഗരം പെട്ടന്നൊരു ഞാവൽക്കാടായ്.
നിരത്തുകൾ പുഴകളായ്,
ഒഴുകിപ്പോയി.
ആകാശചുംബികൾ ആമകൾ,
ഒളിച്ചിരുന്നു.
ചക്രങ്ങൾ വണ്ടുകളായ്.
-മനുഷ്യരോ?!
-എന്താ സംശയം
ഫോസിലുകൾ!
-അടക്കാക്കിളിയോ?
-മടങ്ങിപ്പോയതേയില്ല.
-ഞാവൽക്കാടോ?
-നിറയെ പൂത്തു.
നാവ് നനഞ്ഞ്
വാക്കുകൾ ചുരന്നു.
ഒരിയ്ക്കലൊരു അടക്കാക്കിളി നഗരത്തിലെത്തി.
മഞ്ഞവെയിലുള്ള ഒരു പകലിൽ.
നഗരം പെട്ടന്നൊരു ഞാവൽക്കാടായ്.
നിരത്തുകൾ പുഴകളായ്,
ഒഴുകിപ്പോയി.
ആകാശചുംബികൾ ആമകൾ,
ഒളിച്ചിരുന്നു.
ചക്രങ്ങൾ വണ്ടുകളായ്.
-മനുഷ്യരോ?!
-എന്താ സംശയം
ഫോസിലുകൾ!
-അടക്കാക്കിളിയോ?
-മടങ്ങിപ്പോയതേയില്ല.
-ഞാവൽക്കാടോ?
-നിറയെ പൂത്തു.
നാവ് നനഞ്ഞ്
വാക്കുകൾ ചുരന്നു.