ഒരു മലയിറക്കത്തിനിടെ
ഈ ലോകത്ത് നാം മാത്രമാകുന്നു.
നാം രണ്ടുപേരെന്ന്
ലോകം മാറിപ്പോകുന്നു.
കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
പെയ്യാൻ തുടങ്ങുന്നു.
പിന്നിട്ട മണലാരണ്യങ്ങൾ
മീനുകൾ നീന്തുന്ന ജലാശയങ്ങളാകുന്നു;
ഭൂമിയ്ക്കപ്പുറത്തേക്ക് നാം
ഒഴുകിത്തുടങ്ങുന്നു.
നാം പേരില്ലാത്തവരാകുന്നു.
പൂർവ്വികരില്ലാത്തവരാകുന്നു.
പിന്മുറക്കാരില്ലാതെ
തലമുറകളെ അതിജീവിയ്ക്കുന്നു.
കരുതി വയ്ക്കാനും
ഉപേക്ഷിക്കാനും
ഒന്നുമില്ലാതെ
സ്വതന്ത്രരാകുന്നു.
സ്നേഹവും
നന്മകളും
മാത്രമറിയാവുന്ന ജീവകണമാകുന്നു.
കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
തോരാതെ പെയ്യുന്നു
ഈ ലോകത്ത് നാം മാത്രമാകുന്നു.
നാം രണ്ടുപേരെന്ന്
ലോകം മാറിപ്പോകുന്നു.
കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
പെയ്യാൻ തുടങ്ങുന്നു.
പിന്നിട്ട മണലാരണ്യങ്ങൾ
മീനുകൾ നീന്തുന്ന ജലാശയങ്ങളാകുന്നു;
ഭൂമിയ്ക്കപ്പുറത്തേക്ക് നാം
ഒഴുകിത്തുടങ്ങുന്നു.
നാം പേരില്ലാത്തവരാകുന്നു.
പൂർവ്വികരില്ലാത്തവരാകുന്നു.
പിന്മുറക്കാരില്ലാതെ
തലമുറകളെ അതിജീവിയ്ക്കുന്നു.
കരുതി വയ്ക്കാനും
ഉപേക്ഷിക്കാനും
ഒന്നുമില്ലാതെ
സ്വതന്ത്രരാകുന്നു.
സ്നേഹവും
നന്മകളും
മാത്രമറിയാവുന്ന ജീവകണമാകുന്നു.
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
തോരാതെ പെയ്യുന്നു
ദിനരാത്രങ്ങളതങ്ങനെ നീണ്ടു പോകുന്നു.